അതിജീവിതക്ക് നീതി വളരെ വിദുരതയിലാണ്. ഉന്നതനോടും സാധാരണക്കാരനോടും രണ്ട് രീതിയിലാണ് കോടതി പെരുമാറുന്നത്. എല്ലാവരും അതിജീവിതക്ക് ഒപ്പമുണ്ട്. കുറ്റാരോപിതന് തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് കേസ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന് ആരോപിക്കുന്ന രേഖ 'എ' ഡയറിയിലെ വിവരങ്ങളാണ്. എന്നാല്‍ അത് കോടതിയുടെ രഹസ്യ രേഖയല്ല. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നത്. എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്.
നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുന്നോടിയായാണ് തെളിവുകള്‍ ചോര്‍ന്നതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്.